Friday, August 1, 2008

രണ്ടു ഭഗവതിമാരുടെ കഥ

എന്റെ സുഹ്രുത്ത്‌ ശ്രീമൂലനഗരം പൊന്നനും....[[.പൊന്നന്‍ നാടകക്രുത്ത്‌,നടന്‍,ഡയറക്റ്റര്‍,ഡബ്ബിംഗ്‌ ആര്‍ടിസ്റ്റ്‌ ഒക്കെയാണ്‌]]....ഞാനും അങ്കമാലിക്കടുത്ത്‌ മൂക്കന്നൂര്‍ കഴിഞ്ഞ്‌ ആഴകം എന്ന സ്തലത്തേക്ക്‌ പോവുകയണ്‌...മൂക്കന്നൂര്‍ ഇറങ്ങി ആഴകത്തേക്ക്‌ നടക്കുകയാണ്‌..പോകുന്ന വഴി ഒരമ്പലം കണ്ടു..രണ്ടു തട്ടായി കിടക്കുകയാണ്‌...രണ്ടു ചെറിയ അമ്പലങ്ങള്‍...ഒന്നു മുകളിലും ഒന്നു താഴെയും...[മുകളില്‍ ചേച്ചിയും താഴെ അനുജത്തിയും]പൊന്നന്‍ പറഞ്ഞു"ഈ അമ്പലത്തെ പറ്റി ഒരു രസകരമായ കഥയുണ്ട്‌.."എന്നാല്‍ കേള്‍ക്കാമെന്ന് ഞാനുംപൊന്നന്റെ -കലാകാരനായ-ആനന്ദന്‍ എന്ന സുഹ്രുത്തിനെ കാണാനാണ്‌ ഞങ്ങള്‍ ഇപ്പോള്‍ പോകുന്നത്‌..കുറച്ചുവര്‍ഷങ്ങള്‍ക്ക്‌[മൊബെയില്‍ ഫോണ്‍ പ്രചാരത്തിലായിട്ടില്ല അന്ന്] മുന്‍പ്‌ ആനന്ദന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു നാടകം നടത്തി...പൊന്നനാണ്‌ സംവിധാനം.റിഹേഴ്സല്‍ തക്രുതിയായി നടക്കുന്നു.. നാടകാവതരണത്തിന്റെ തലേന്ന് അത്യാവശ്യകാര്യങ്ങള്‍ മൂലം ദൂരെ എവിടെയൊ പൊയ പൊന്നന്‍ അങ്കമാലിയില്‍ എത്തുന്നത്‌ പാതിരാക്ക്‌..ആഴകത്ത്‌ എത്തുന്നത്‌ രാത്രി 2 മണിക്ക്‌..അതും കരയാം പറമ്പില്‍നിന്ന് നടന്ന്..റിഹേഴ്സല്‍ ക്യാമ്പില്‍ എത്താതേയും വയ്യ...2 മണിക്ക്‌ ക്യാമ്പില്‍ എത്തിയ പൊന്നനെ കണ്ടു എല്ലാവരും അമ്പരന്നു..."അമ്പലത്തിനു മുന്നിലൂടെയാണോ വന്നത്‌" എന്ന് ആനന്ദന്‍ ചോദിച്ചു.."അതെ" എന്ന് പൊന്നന്റെ മറുപടി..പിന്നെ ആരും ഒന്നും പറഞ്ഞില്ല..കാരണം ഇതായിരുന്ന്---പാതിരാക്ക്‌ ശേഷം ആരു അമ്പലതിനു മുന്നിലൂടെ പോയാലും മുകളിലുള്ള ദേവി[ചേച്ചി] താഴെയുള്ള ദേവിയോട്‌[അനുജത്തി] വിളിച്ചു ചോദിക്കും"ആരാ ആ പോണേ?" ഒരു പക്ഷെ ചേച്ചിക്ക്‌ മനസ്സിലാകാത്തതുകൊണ്ടാവാം...അനുജത്തി -- ഇന്ന വീട്ടില്‍.. ഇന്നയാളുടെ മകന്‍-- എന്നു മറുപടി പറയും--ഇനി അനുജത്തിയുടെ മറുപടി ഇങ്ങനെയാണെങ്കിലൊ.""ആവോ...എനിക്കെങ്ങും അറിഞ്ഞുകൂടാ...ചെന്നന്വേഷിക്ക്‌""എന്നെങ്ങാനും പറഞ്ഞാല്‍ തീര്‍ന്നു അയാളുടെ കഥ..പിറ്റേന്ന് അയാള്‍ മരിക്കും എന്നണ്‌ ആ നാട്ടുകാരുടെ വിശ്വാസം...ഏതായാലും പൊന്നന്‌ ഒന്നും സംഭവിച്ചില്ല..ദേവീകടാക്ഷം...പക്ഷെ ഞാന്‍ പറഞ്ഞു."പൊന്നാ ഇതൊക്കെ വെറും അന്ധവിശ്വാസങ്ങളല്ലേ?..ഇന്നെത്തെ കാലത്ത്‌ ഇതൊക്കെ ആരു വിസ്വസിക്കാനാ?"അല്‍പ്പംകഴിഞ്ഞ്‌ ഞാന്‍ പറഞ്ഞു."എതായാലും സന്ധ്യക്കു മുന്‍പ്‌ ഇവിടെ നിന്നുസ്റ്റാന്‍ഡ്‌ വിടണം കേട്ടൊ...ഒരു പക്ഷെ ദേവിക്ക്‌ എന്നെ അറിഞ്ഞുകൂടെങ്കിലൊ?"പൊന്നന്‍ പൊട്ടിച്ചിരിച്ചു എന്നണെന്റെ ഓര്‍മ്മ...--ഇങ്ങനെ എത്രയെത്ര രസകരമായ കഥകള്‍ ഓരൊനാട്ടിലും കാണും അല്ലെ?-

രണ്ടു ഭഗവതിമാരുടെ കഥ

രണ്ടു ഭഗവതിമാരുടെ കഥ

എന്റെ സുഹ്രുത്ത്‌ ശ്രീമൂലനഗരം പൊന്നനും....
[[.പൊന്നന്‍ നാടകക്രുത്ത്‌,നടന്‍,ഡയറക്റ്റര്‍,ഡബ്ബിംഗ്‌ ആര്‍ടിസ്റ്റ്‌ ഒക്കെയാണ്‌]].
...ഞാനും അങ്കമാലിക്കടുത്ത്‌ മൂക്കന്നൂര്‍ കഴിഞ്ഞ്‌ ആഴകം എന്ന സ്തലത്തേക്ക്‌ പോവുകയണ്‌...
മൂക്കന്നൂര്‍ ഇറങ്ങി ആഴകത്തേക്ക്‌ നടക്കുകയാണ്‌..പോകുന്ന വഴി ഒരമ്പലം കണ്ടു..
രണ്ടു തട്ടായി കിടക്കുകയാണ്‌..
.രണ്ടു ചെറിയ അമ്പലങ്ങള്‍...ഒന്നു മുകളിലും ഒന്നു താഴെയും..
.[മുകളില്‍ ചേച്ചിയും താഴെ അനുജത്തിയും]


പൊന്നന്‍ പറഞ്ഞു"ഈ അമ്പലത്തെ പറ്റി ഒരു രസകരമായ കഥയുണ്ട്‌.."
എന്നാല്‍ കേള്‍ക്കാമെന്ന് ഞാനും
പൊന്നന്റെ -കലാകാരനായ-ആനന്ദന്‍ എന്ന സുഹ്രുത്തിനെ കാണാനാണ്‌ ഞങ്ങള്‍ ഇപ്പോള്‍ പോകുന്നത്‌..കുറച്ചുവര്‍ഷങ്ങള്‍ക്ക്‌[മൊബെയില്‍ ഫോണ്‍ പ്രചാരത്തിലായിട്ടില്ല അന്ന്] മുന്‍പ്‌ ആനന്ദന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു നാടകം നടത്തി...പൊന്നനാണ്‌ സംവിധാനം.റിഹേഴ്സല്‍ തക്രുതിയായി നടക്കുന്നു.. നാടകാവതരണത്തിന്റെ തലേന്ന് അത്യാവശ്യകാര്യങ്ങള്‍ മൂലം ദൂരെ എവിടെയൊ പൊയ പൊന്നന്‍ അങ്കമാലിയില്‍ എത്തുന്നത്‌ പാതിരാക്ക്‌..ആഴകത്ത്‌ എത്തുന്നത്‌ രാത്രി 2 മണിക്ക്‌..അതും കരയാം പറമ്പില്‍നിന്ന് നടന്ന്..

റിഹേഴ്സല്‍ ക്യാമ്പില്‍ എത്താതേയും വയ്യ...2 മണിക്ക്‌ ക്യാമ്പില്‍ എത്തിയ പൊന്നനെ കണ്ടു എല്ലാവരും അമ്പരന്നു..
."അമ്പലത്തിനു മുന്നിലൂടെയാണോ വന്നത്‌" എന്ന് ആനന്ദന്‍ ചോദിച്ചു.
."അതെ" എന്ന് പൊന്നന്റെ മറുപടി
..പിന്നെ ആരും ഒന്നും പറഞ്ഞില്ല..

കാരണം ഇതായിരുന്ന്---പാതിരാക്ക്‌ ശേഷം ആരു അമ്പലതിനു മുന്നിലൂടെ പോയാലും മുകളിലുള്ള ദേവി[ചേച്ചി]
താഴെയുള്ള ദേവിയോട്‌[അനുജത്തി] വിളിച്ചു ചോദിക്കും
"ആരാ ആ പോണേ?"
ഒരു പക്ഷെ ചേച്ചിക്ക്‌ മനസ്സിലാകാത്തതുകൊണ്ടാവാം...


അനുജത്തി -- ഇന്ന വീട്ടില്‍.. ഇന്നയാളുടെ മകന്‍-- എന്നു മറുപടി പറയും--


ഇനി അനുജത്തിയുടെ മറുപടി ഇങ്ങനെയാണെങ്കിലൊ."
"ആവോ...എനിക്കെങ്ങും അറിഞ്ഞുകൂടാ...ചെന്നന്വേഷിക്ക്‌""
എന്നെങ്ങാനും പറഞ്ഞാല്‍ തീര്‍ന്നു അയാളുടെ കഥ..പിറ്റേന്ന് അയാള്‍ മരിക്കും എന്നണ്‌ ആ നാട്ടുകാരുടെ വിശ്വാസം..


.ഏതായാലും പൊന്നന്‌ ഒന്നും സംഭവിച്ചില്ല..ദേവീകടാക്ഷം..


.പക്ഷെ ഞാന്‍ പറഞ്ഞു."പൊന്നാ ഇതൊക്കെ വെറും അന്ധവിശ്വാസങ്ങളല്ലേ?..ഇന്നെത്തെ കാലത്ത്‌ ഇതൊക്കെ ആരു വിസ്വസിക്കാനാ?"
അല്‍പ്പംകഴിഞ്ഞ്‌ ഞാന്‍ പറഞ്ഞു.
"എതായാലും സന്ധ്യക്കു മുന്‍പ്‌ ഇവിടെ നിന്നുസ്റ്റാന്‍ഡ്‌ വിടണം കേട്ടൊ...ഒരു പക്ഷെ ദേവിക്ക്‌ എന്നെ അറിഞ്ഞുകൂടെങ്കിലൊ?"
പൊന്നന്‍ പൊട്ടിച്ചിരിച്ചു എന്നണെന്റെ ഓര്‍മ്മ...


--ഇങ്ങനെ എത്രയെത്ര രസകരമായ കഥകള്‍ ഓരൊനാട്ടിലും കാണും അല്ലെ?-

Saturday, July 5, 2008

വൃശ്ചികപ്പുലരൊളി വേളയില്‍ [ഭക്തിഗാനം]




വൃശ്ചികപ്പുലരൊളി വേളയില്‍ ഞാന്‍
അയ്യപ്പമന്ത്രങ്ങള്‍ കേട്ടുണര്‍ന്നു
മഞ്ഞണിക്കുളിരുമായ്‌ വന്നപുലരിയെ
നിറഞ്ഞമനസ്സോടെനോക്കിനിന്നു

മകരക്കുളിരില്‍മലകയറുമ്പൊള്‍
മുന്നിലൊരു മായികലോകം തെളിഞ്ഞുവന്നു
ആയിരമായിരംഅയ്യപ്പമന്ത്രങ്ങള്‍
കാനനമാകെ മുഴങ്ങിനിന്നു

അയ്യപ്പാ നിന്‍ തിരുനടയില്‍
അഞ്ജലിബദ്ധനായ്‌ ഞാന്‍
സ്വയം മറന്നുനിന്നു
[അയ്യപ്പാ നിന്‍ തിരുനടയില്‍
അഞ്ജലിബദ്ധനായ്‌
ഞാന്‍ തൊഴുതു നിന്നു
ഈ ലോകമാകെ മറന്നു നിന്നു]
[കാന്താരിക്കുട്ടിയുടെ അഭിപ്രായപ്രകാരം ഒരു വരി കൂടി കൂട്ടിച്ചേര്‍ക്കുന്നു.എങ്ങനെയുണ്ടെന്ന് പറഞ്ഞാലും..]

Saturday, May 10, 2008

ദേവിയുടെ പ്രീതിയും ശക്തിയും

ചൊവ്വരക്കടുത്താണ്‌ എടനാട്‌ അമ്പലകുളങ്ങര ഭഗവതിക്ഷേത്രം.ഉഗ്രമൂര്‍ത്തിയായ ദേവി.തുറന്ന അമ്പലം.കൂടെ മറ്റ്‌ ദേവീദേവന്മാരുമുണ്ട്‌.പണ്ടൊക്കെ രാത്രി ആവഴി പോകാന്‍ ഭയമായിരുന്നു.പാലേലി മനവകയാണ്‌ ക്ഷേത്രം.ഉത്സവ നാളുകളില്‍ "നാണയപ്പറ" എന്ന പ്രത്യേക വഴിപാടുണ്ട്‌.ചെറിയ പറ നിറയെ നാണയങ്ങള്‍ വാരിനിറക്കുക.കടബാധ്യതകള്‍ തീരും എന്നാണ്‌ വിശ്വാസം.ജാതകത്തിലെ ശകടയോഗം കൊണ്ടാവാം എന്നും കടം മാത്രം.ഇപ്പോഴാകട്ടെ മൂക്കുവരെ മുങ്ങിയ അവസ്ഥയിലാണ്‌.മനക്കലെ തിരുമേനി ശ്രീ.പാലേലി മോഹനാണ്‌ ഈ വഴിപാടിനെപ്പറ്റി പറഞ്ഞത്‌.
"കടങ്ങള്‍ മാറും.അനുഭവമുണ്ട്‌."പാലേലി പറഞ്ഞു.
എന്നാല്‍ പിന്നെ ചെയ്യാമന്നു ഞാനും.രണ്ടുമൂന്നുവര്‍ഷം ചെയ്തു.പിന്നെ നിന്നു,യാതൊരു മാറ്റവുമില്ല.രണ്ടുവര്‍ഷം മുമ്പ്‌ വീണ്ടും ചെയ്യണമെന്നൊരു തോന്നല്‍.ഉത്സവകാലമാണ്‌.രാവിലെ അമ്പലത്തിലെത്തി.പണമടച്ചുരസീതുവാങ്ങി.ഒരു പഴയകാല നിരീശ്വരവാദി ആയതുകൊണ്ട്‌ ഒരു ചമ്മലുമുണ്ട്‌.
"അല്‍പനേരം നില്‍ക്കണം.പറ അടുത്തൊരു വീട്ടിലാണ്‌.കൊണ്ടുവരാന്‍ ആളു പോയിട്ടുണ്ട്‌"
ഭാരവാഹികളില്‍ ഒരാള്‍ പറഞ്ഞു.എനിക്ക്‌ അത്ഭുതമായി.പറ അമ്പലത്തിലല്ലേ സൂക്ഷിക്കേണ്ടത്‌,ഇതെന്തുകഥ!ഏതായാലും അല്‍പനേരം കാത്തുനില്‍ക്കാം.സമയം ഇഴഞ്ഞുനീങ്ങി.ഞാന്‍ നടയ്ക്കല്‍ തന്നെ പ്രാര്‍ത്ഥനാപൂര്‍വം നില്‍ക്കുകയാണ്‌.ഉത്സവകാലമായതുകൊണ്ട്‌ വിഗ്രഹങ്ങള്‍ കമനീയമായി അലങ്കരിച്ചിട്ടുണ്ട്‌.അരമണിക്കൂര്‍ കഴിഞ്ഞു.ഞാന്‍ കാത്തുനിന്നു മടുത്തു.പോയിട്ട്‌ തിരക്കുമുണ്ട്‌.ഞാന്‍ അസ്വസ്ഥനായി.ഭാരവാഹികളിലൊരാള്‍ വന്ന് ക്ഷമാപണത്തോടെ പറഞ്ഞു.
"പറകൊണ്ടുവരാന്‍പോയ ആള്‍ എത്തിയിട്ടില്ല.വഴിപാട്‌ നാളെരാവിലെ നടത്തിയാല്‍ മതിയോ"
ഞാന്‍ അയാളെ തുറിച്ചു നോക്കി.അയാള്‍ സ്ഥലം വിട്ടു.എനിക്ക്‌ ദേഷ്യവും സങ്കടവും വന്നു.കടം തീരാന്‍ നാണയപ്പറ വഴിപാടുനടത്താന്‍ വന്നിട്ട്‌ പറയുമില്ല, നാണയവുമില്ല.വഴിപാടിനുപോലും തടസം.കടം തീരില്ല എന്നല്ലേ അര്‍ത്ഥംഅസ്വസ്ഥനായ ഞാന്‍ ഇങ്ങിനെ ചിന്തിച്ചു.ഒന്നുകില്‍ ദേവിക്ക്‌ ശക്തിയോ എന്നോട്‌ പ്രീതിയോ ഇല്ല,അല്ലെങ്കില്‍ വഴിപാടുപോലും നടത്താതിരിക്കാന്‍ പറ്റുമോ.നടക്കല്‍നിന്ന് ഞാനൊരു ശപഥമെടുത്തു.
"ദേവിക്ക്‌ ശക്തിയും എന്നോട്‌ പ്രീതിയും ഉണ്ടെങ്കില്‍ അതിന്റെ വ്യക്തമായ സൂചന നല്‍കണം.അല്ലാത്തപക്ഷം ഞാനൊരിക്കലും ഈ നടചവിട്ടില്ല"ദേഷ്യവും സങ്കടവുമായി ഞാന്‍ സ്ഥലം വിട്ടു.വൈകീട്ടു വരുമ്പോള്‍ ഗംഭീരമായ ഉത്സവം നടക്കുന്നു.അതൊന്നും ശ്രദ്ദിക്കാതെ ഞാന്‍ വീട്ടിലെത്തി.ചായ തരുമ്പോള്‍ ഭര്യ പറഞ്ഞു.ഇളയച്ചന്റ്‌ മകനും ഭാര്യയും വന്നിരുന്നു.അവരമ്പലത്തിലേക്ക്‌ പോയിരിക്കുകയാണ്‌."ആ" ഞാനൊന്നു മൂളി.പിന്നെ ടിവിയുടെ മുന്നില്‍ തപസായി.രാത്രി ഒന്‍പതുമണി ആയിക്കാണും.ദാവരുന്നു അനുജനുംഭാര്യയും.(ഇളയച്ചന്റെ മകനും ഭാര്യയും.) അവളുടെ കയ്യില്‍ വലിയൊരു പാത്രമുണ്ട്‌.പാത്രം താങ്ങിയവള്‍ അകത്തേക്കു കടന്നു.അപ്പോഴാണു ശ്രദ്ദിച്ചത്‌ അവള്‍ വളരെ ദേഷ്യത്തിലാണ്‌.കലിതുള്ളിയാണ്‌ നടപ്പ്‌."ചേച്ചി ഇതാ പായസം.പാത്രമെടുക്ക്‌.എനിക്കു വേഗം പോകണം.അനുജന്‍ ചമ്മലോടെ ഇരിക്കുകയാണ്‌.ഞാന്‍ ചോദിച്ചു.
"അവള്‍ വളരെ ദേഷ്യത്തിലണല്ലോ? എന്താണ്‌ പ്രശ്നം?"
"ഏയ്‌, ഒന്നുമില്ല."എന്നായി അവന്‍.അകത്ത്‌ പാത്രങ്ങള്‍ കൂട്ടിമുട്ടുന്ന ശബ്ദം.ഭാര്യയുടെ ശബ്ദം കേള്‍ക്കാം.
"നില്‍ക്കെടീ,നീയെന്തിനാ ഇങ്ങനെ തിരക്കു പിടിക്കുന്നത്‌ ഊണ്‌ കഴിഞ്ഞ്‌ പോകാം."
അനുജത്തി അകത്തുനിന്നു വന്നു.കലികയറിചുവന്ന മുഖം.
"എന്താ നിനക്കു പറ്റിയത്‌?ഇരിക്ക്‌.ഊണുകഴിഞ്ഞു പോകാം."ഞാന്‍ പറഞ്ഞു.
"എനിക്കു നില്‍ക്കാന്‍ നേരമില്ല.ഞാന്‍ പോകുകയാണ്‌."അവള്‍ ചാടിത്തുള്ളി മുറ്റത്തേക്കിറങ്ങി.പിന്നാലെ ചമ്മിയമുഖത്തോടെ അനുജനും.അവര്‍ പോയി.ഭാര്യ തന്ന ചൂടുപായസം കഴിക്കുമ്പോഴും ഞാന്‍ അസ്വസ്ഥനായിരുന്നു.
"എന്തിനാണവള്‍ ദേഷ്യപ്പെട്ടത്‌?എന്താ പ്രശ്നം?"ഞാന്‍ ചോദിച്ചു.
"അവര്‍ തമ്മില്‍ വഴക്കിട്ടാണ്‌ വന്നത്‌.അതുകൊണ്ടാണ്‌."ഭാര്യ പറഞ്ഞു.അവര്‍ തമ്മില്‍ വഴക്കിട്ടാല്‍ ആ ദേഷ്യം എവിടെച്ചെന്നാലും കാണിക്കുന്നത്‌ അനുജത്തിയുടെ സ്വഭാവമായിരുന്നു.പലപ്പോഴും ഉപദേശിച്ചിട്ടുണ്ടെങ്കിലും ഫലമില്ല.ഇങ്ങനെയാണെങ്കിലും എന്റെ മനസ്സ്‌ അസ്വസ്ഥമായിരുന്നു.എന്താണാവോ അവളിങ്ങനെ കലിതുള്ളി വന്നത്‌.ഊണുകഴിഞ്ഞ്‌ വീണ്ടും ടിവിക്കു മുന്നില്‍ ധ്യാനം. അമ്പലത്തില്‍ ഉത്സവമേളം തകര്‍ക്കുകയാണ്‌.എന്റെ മനസ്സിലെ കിരുകിരുപ്പ്‌ മാറുന്നുമില്ല.പെട്ടന്ന് എന്റെ മനസ്സില്‍ വെളിച്ചം വീണു.അതെ-രാവിലെ നടയില്‍ വച്ച്‌ ഞാനെന്താണ്‌ ശപഥം ചെയ്തത്‌,ദേവിക്ക്‌ ശക്തിയും പ്രീതിയുമുണ്ടെങ്കില്‍ അതിന്റെ സൂചനനല്‍കണമെന്നല്ലേ.ഇത്‌ ആ സൂചന തന്നെയല്ലേ.അവളുടെ കലികയറിയ വരവ്‌,കയ്യില്‍ ചൂടുള്ള പായസം.ഇതല്ലേ ശക്തിയുടേയും പ്രീതിയുടേയും സൂചന?അല്ലാതെ ലക്ഷണം കാണിക്കാന്‍ ദേവി നേരിട്ട്‌ പ്രത്യക്ഷപ്പെടുകയൊന്നുമില്ലല്ലോ(ദേവി നേരിട്ട്‌ പ്രത്യക്ഷപ്പെട്ടാല്‍ ദൈവമേ അതോടെ കഥ തീരുമല്ലോ)എന്റെ മനസ്സിലൊരു മഴ പെയ്തു.മനസ്സില്‍ ആശ്വാസം,കുറ്റബോധം.പിറ്റേന്നുരാവിലെതന്നെ അമ്പലത്തിലെത്തി എല്ലാം റെഡി.വഴിപാടു നടത്തി. സാഷ്ടാഗം നമസ്ക്കരിച്ചു.സര്‍വ്വാഭരണ വിഭൂഷിതയായ ദേവി ഒന്നുചിരിച്ചുവോ?അതോ നിസ്സംഗയായി നോക്കിയോ?
അമ്മേ! ദേവീ! ഭഗവതീ!
നീറഞ്ഞമനസ്സോടെ ഞാന്‍ തൊഴുതു മടങ്ങി.

Sunday, March 2, 2008

എന്റെ ദൈവാന്വേഷണപരീക്ഷകള്--‍ധര്‍മശാസ്താവെ ശരണം

ഏതാണ്ട്‌ 25 വയസ്‌ വരെ മനുഷ്യന്‍ ഒരു നിരീശ്വരവാദിയും വിപ്ലവകാരിയുമായിരിക്കും.അല്ലെങ്കില്‍ അയാള്‍ക്ക്‌ തല(ബുദ്ധി)യില്ല.ഏതാണ്ട്‌ 25 വയസ്‌ കഴിഞ്ഞാല്‍ അയാള്‍ ഈശ്വരവിശ്വാസിയും യാഥസ്തിതികനുമായി മാറും.അല്ലെങ്കില്‍ അയാള്‍ക്ക്‌ ഹൃദയമില്ല(വികാരമില്ല).ഏതാണ്ട്‌ ഈ ആശയം വരുന്ന ഒരു ചൊല്ലുണ്ട്‌.ഏതായാലും ഞാന്‍ ഏതാണ്ട്‌ 25 വയസ്‌ വരെ കടുത്ത നിരീശ്വരവാദിയായിരുന്നു.പിന്നീട്‌ സംശയവാദിയായി മാറി.ഇപ്പോള്‍ ഒരു മിക്സെഡ്‌ വാദിയാണ്‌.25 വയസ്‌ കഴിഞ്ഞപ്പോള്‍ ആണ്‌ മനസിലായത്‌ ഈ ജീവിതത്തിന്റേയും ലോകത്തിന്റെയും പോക്ക്‌ നമ്മുടെ ഇച്ഛ്ക്കല്ല.അതിനെ എങ്ങനെയൊക്കെ ശ്രമിച്ചാലും നാം ഉദ്ദേശിക്കുന്ന രീതിയില്‍ കൊണ്ടുവരാനോ,നയിക്കാനോ,മാറ്റാനോ കഴിയില്ല എന്ന്.എന്നാല്‍ പിന്നെ ലോകത്തെ നന്നാക്കാല്‍ ഉപെക്ഷിച്ച്‌-അത്‌ അതിന്റെ പാട്ടിന്‌ പോകട്ടെ-സ്വയം നന്നാക്കാമോ എന്നായി പരിശ്രമം.അവിടെയും രക്ഷയില്ല.ജീവിതത്തിന്റെ പോക്ക്‌ നമ്മുടെ രീതിക്കും ഇച്ഛ്ക്കുമല്ല.സ്റ്റിയറിംഗ്‌ മറ്റാരുടെയോ കയ്യിലാണ്‌. ഉറപ്പായി.ഈ അവസ്ഥയിലാണ്‌ ഞാന്‍ സംശയവാദിയായത്‌. ജീവിതത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്ന അവസ്ഥയില്‍ പകച്ചു നില്‍ക്കുമ്പോള്‍ എന്നെ പ്രായമുള്ള ഒരു സുഹൃത്ത്‌ യാദൃശ്ചികമായി ഒരു ജ്യോത്സ്യന്റെ അടുക്കലേക്കെത്തിക്കുന്നത്‌.അയാള്‍ നിരവധി കാര്യങ്ങള്‍ പറഞ്ഞു പോകുന്ന കൂട്ടത്തില്‍ പറഞ്ഞ ഒരു വാചകം കേട്ട്‌ ഞാന്‍ സത്യമായും ഞെട്ടിപ്പോയി."ശബരിമല അയ്യപ്പന്റെ ഒരു പ്രത്യേക പ്രീതി കാണൂന്നുണ്ടല്ലോ?"ഇതു കേട്ട്‌ ഞാന്‍ ഞെട്ടാന്‍ കാരണമുണ്ട്‌.20-മത്തെ വയസില്‍ കടുത്ത നിരീശ്വരവാദിയായിരുന്ന സമയത്ത്‌ ശബരിമലക്ക്‌ പോയി.കാരണമുണ്ട്‌.ഞങ്ങളുടെ ഗ്യാങ്ങില്‍ പെട്ട നരേന്ദ്രന്‍ ഇടക്ക്‌ കാലു മാറി ഈശ്വരവാദിയായി മാറി.ഒരു ഒഴിവു ദിവസം ഉച്ച കഴിഞ്ഞ സമയത്ത്‌ നരേന്ദ്രന്റെ വീട്ടിലീത്തിയപ്പോള്‍ അവിടെ കെട്ടുനിറ നടക്കുന്നു.നരേന്ദ്രന്‍ പറഞ്ഞു."ഞാനും അനുജനും മാത്രമേ ഉള്ളൂ,കാറില്‍ സ്ഥലമുണ്ട്‌.പോരുന്നുണ്ടോ?"എങ്കില്‍ പിന്നെ പോയേക്കാം എന്നായി ഞാന്‍.ഫ്രീ റ്റ്രിപ്‌.തിരക്കില്ല്ല.എന്താണ്‍ ശബരിമലയില്‍ ഇത്ര വിശേഷം എന്നറിയാമല്ലോ!നേരെ വീട്ടിലെത്തി ഒരു കാവി മുണ്ടെടുത്ത്‌ ഉടുത്തു.അമ്മയോട്‌ വിവരം പറഞ്ഞു.അന്തിച്ചു നില്‍ക്കുകയാണ്‌ അമ്മ.ഭാഗ്യം തടസമൊന്നും പറഞ്ഞില്ല.ഞങ്ങള്‍ ശബരിമലയിലേക്‌ യാത്രയായി.കാടിന്റെ വന്യമായ സൗന്‌ദര്യവും വശ്യതയും.വെറുതെയല്ല മനുഷ്യര്‍ ശബരിമലയില്‍ പോകാന്‍ ഇഷ്ടപ്പെടുന്നത്‌ എന്നെനിക്ക്‌ മനസിലായി.ഒരിക്കല്‍ പോയാല്‍ പിന്നെയും പോകാന്‍ തോന്നും.ആ കാട്‌ മനസിന്‍ നല്‍കുന്ന ശാന്തതയും സ്വച്ച്ക്തയും പറഞ്ഞറിയിക്കാന്‍ വയ്യ.ആദിമ മനുഷ്യന്‍ വനാന്തരങ്ങളിലാണല്ലോ ജീവിച്ചത്‌.അതിന്റെ സ്വാധീനം നമ്മുടെ ജീനുകളിലുമുണ്ടാവാം.അതുകൊണ്ടായിരിക്കം നാം കാടിനെ ഇഷ്ടപ്പെട്ടു പോകുന്നത്‌.ശബരിമലയിലെത്തി.ഞാനൊരു വിനോദയാത്രയുടെ മൂഡിലാണ്‌.കെട്ടില്ലത്തതിനാല്‍ ഞാന്‍ പിറകിലൂടെയാണ്‌ കയറിയത്‌. ആദ്യത്തെ ആഴ്ച്ച ആയതുകൊണ്ട്‌ അത്ര തിരക്കില്ല.എനിക്ക്‌ വേണ്ട അഭിഷേക സാധനങ്ങള്‍ നരേന്ദ്രന്‍ കരുതിയിരുന്നു.ശബരിമല ശാസ്താവിനെ മുന്നില്‍ നിന്നു തന്നെ കണ്ടു.പിറകില്‍ ഭക്തര്‍ ഭക്തോന്മാദത്തില്‍ അലറി വിളിക്കുകയാണ്‌."സ്വാമിയേ ശരണമയാപ്പാ..."എനിക്ക്‌ ചിരി വന്നു.ഇവര്‍ക്കൊക്കെ എന്തിന്റെ വട്ടാണ്‌.ഭൂരിപക്ഷം പേര്‍ വിശ്വസിക്കുന്നാതു കൊണ്ട്‌ മാത്രം ഒരു കാര്യം ശരിയാകണമെന്നില്ലല്ലോ. ഭൂമി പരന്നാതാണെന്ന് കോടാനു കോടി മനുഷ്യര്‍ വിശ്വസിച്ചിരുന്നു.വല്ല കാര്യവുമുണ്ടായോ? ഭൂമി യഥാര്‍ഥത്തില്‍ ഉരുണ്ടതായിരുന്നല്ലോ.വിഗ്രഹത്തിനു മുന്‍പില്‍ നിന്നപ്പോള്‍ തോന്നിയത്‌ ചില ചീത്ത വാക്കുകളാണ്‌.പിന്നെ തിരിച്ചു പോകാന്‍ ഒരുങ്ങുമ്പോള്‍ ഒരു തോന്നല്‍.പതിനെട്ടാം പടി ചവിട്ടിയാലോ?അത്ര വിശേഷമാണെങ്കില്‍ ഒന്നു ചവിട്ടിയിട്ടു തന്നെ കാര്യം. തിരിച്ചു പോകുമ്പോള്‍ കെട്ടില്ലതെയും പടി ചവിട്ടി ഇറങ്ങാം.പതിനെട്ടാം പടി ചവിട്ടി ഇറങ്ങി.കാലടിയില്‍ ചെറിയ തണുപ്പല്ലാതെ ഒന്നും തോന്നിയില്ല.സുഖമായി തിരിച്ചെത്തി.വര്‍ഷം 7 കഴിഞ്ഞത്‌ ആദ്യമായി ജ്യോത്സനെ കണ്ടപ്പോള്‍ ജ്യോത്സന്‍ പറയുകയാണ്‌."ശബരിമല ശാസ്താവിന്റെ പ്രീതിയുണ്ട്‌"എന്ന്.എങ്ങനെ ഞാന്‍ ഞെട്ടാതിരിക്കും?കെട്ടില്ലാതെ പോയിട്ടും അവിടെ ചെന്ന് ചീത്ത(മനസില്‍) പറഞ്ഞിട്ടും പ്രത്യേക പ്രീതിയുണ്ടത്രെ!അതും എന്നെ യാതൊരു പരിചയവുമില്ലത്ത ഒരു മനുഷ്യന്‍ വെറും കളങ്ങളില്‍ നോക്കിയാണിത്‌ പറയുന്നത്‌. എന്റെ നിരീശ്വരവാദത്തിന്‌ ഇളക്കം തട്ടി.അറിയാത്തത്‌ എന്തൊക്കെയോ എവിടെയോ ഉണ്ട്‌. നമുക്ക്‌ മനസിലാവത്തത്‌ പലതും.പിന്നീട്‌ ശാസ്താവിനെ നിന്ദിക്കാന്‍ ധൈര്യം ഉണ്ടായിട്ടില്ല.സ്വാമിയേ ശരണമയ്യപ്പാ!